ഈ ഭൂലോകത്ത് എന്തോരം മനുഷ്യന്മാരുണ്ട്. നല്ല സ്നേഹള്ളോര്. എന്നിട്ടും അവരെ കണ്ടെത്താനാണ് പാട്. മനസ്സ് പാകമാകാത്തൊരു മുറിവിന്റെ കുപ്പായമെടുത്തണിയുന്നു. ഇരുട്ടിന്റെ കണ്ണാടിയിൽ നോക്കുന്നു. നോവ് തെളിയുന്നു. നാളെ പെരുന്നാളാണ്. ചുളുക്കുവീണ പെരുന്നാള്‍
ഉമ്മ പറയാറുണ്ട്, 'പണ്ട് പെരുന്നാളിന് മാത്രമേ വീട്ടിൽ ബിരിയാണി വെക്കാറുള്ളൂ' എന്ന്. ഇന്നത് മാറി. മാടായി വീട്ടിലെ സ്‌പെഷ്യൽ നെയ്‌പത്തിരിയും ബീഫും ആണ്. തേങ്ങയും പെരുംജീരകവും ഉള്ളിയുമൊക്കെയിട്ട് തയാറാക്കുന്ന ചൂടുള്ള നെയ്‌പത്തിരി നോമ്പെടുത്തതിന്റെ കൂലി പോലെ തോന്നും
പുതിയൊരു ജീവിതത്തിന്റെ ചിറകും ആകാശവും തരുന്ന, ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പരിണാമമാണ് റംസാന്‍ നമ്മുടെ ജീവിതത്തിനും നൽകുന്നത്. പൂമ്പാറ്റയിലേക്കുള്ള ആ യാത്ര നമ്മേക്കാള്‍ ദൈവം ഇഷ്ടപ്പെടുന്നുണ്ട്. പാപത്തിന്റെ മൾബറിയോട് യാത്ര പറയുമ്പോൾ നമ്മളും പൂമ്പാറ്റയാകുന്നു.